ക്ഷേത്രത്തിലെ പ്രധാന ശ്രീകോവില്‍ സ്ഥാനത്താണ് ദേവി കുടികൊള്ളുന്നത്. മുന്‍കാലങ്ങളില്‍ വെള്ളി മുഖത്തോടുകൂടിയായ കലമാന്‍ കൊമ്പില്‍ മൂലസ്ഥാനത്ത് പീടത്തിലുള്ള പ്രതിഷ്ഠയായിരുന്നു. പ്രശ്നവിധിയില്‍ ഭക്തര്‍ക്ക് ദേവിയുടെ രൂപം കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കാന്‍ വിഗ്രഹപ്രതിഷ്ഠ വേണം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തച്ചുശാസ്ത്ര വിധിപ്രകാരം പഴയ ശ്രീകോവില്‍ അതേ അളവില്‍ നിര്‍മ്മിച്ച് ദേവിയെ പഞ്ചലോഹവിഗ്രഹത്തില്‍ ഷടധാരവിധിപ്രകാരം പ്രതിഷ്ടിച്ചിരിക്കുന്നു. (1997 മാര്‍ച്ച് 21) നിത്യശാന്തിക്കും മാറാരോഗങ്ങള്‍ മാറുന്നതിനും രോഗശാന്തിക്കും വേണ്ടി ആയിരക്കണക്കിന് ആളുകള്‍ ദേവിയെ ദിനംപ്രതി തൊഴുതു മടങ്ങുന്നു. പ്രത്യേകമായി ദേവിക്ക് ഒരുനേരത്തെ പൂജ നടത്താവുന്നതാണ്.
ക്ഷേത്രത്തിൽ ദേവിയെ ഉത്സവകാലങ്ങളിൽ പുറത്തെഴുന്നളളിക്കുന്ന രഥം പുതിയത് പണിത് സ്വർണ്ണം പൊതിയുന്നതിന് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നു. ഇതിനുളള സ്വർണ്ണം സംഭാവനയായി നൽകുവാൻ ആഗ്രഹമുളള ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ദേവിയുടെ നടയിൽ വച്ചിട്ടുളള സ്വർണ്ണ സമർപ്പണ്ണ ഭണ്ഡാരത്തിലോ, ക്യാഷ് സംഭാവനയായി സമർപ്പിക്കുവാൻ ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ക്ഷേത്ര കൗണ്ടർ വഴിയോ അടയ്ക്കാവുന്നതാണ്.
സെക്രട്ടറി